Limited Offer

Thursday, March 25, 2010

ലൊക്ക കണ്ടാല്‍ പോലീസ് പിടിക്കും





ഉന്നതങ്ങളില്‍ ഇരിക്കുന്നവരുടെ കഥ ആകട്ടെ ഇപ്രാവശ്യം. ഈ കഥ നമ്മുടെ നാട്ടിലെ എല്ലാ പോലീസുകാര്‍ക്കും, പോലീസുകാരുടെ ഇടികൊണ്ട എല്ലാവര്‍ക്കുമായി സമര്‍പ്പിക്കട്ടെ......
പോലിസ്കാരുടെ കാര്യം പറഞ്ഞപോഴാണ് പഴയ ഒരു തമാശ ഓര്മ വന്നത്.....
ഒരു സിംഹത്തിന്റെ പിടിക്കാന്‍ എന്ത് ചെയ്യണം എന്നാണ് ചോദ്യം.....??നമ്മള്‍ എന്ത് ഉത്തരം പറയും?

കെണി വച്ച് പിടിക്കുന്ന കാര്യം പറയും,ആയിരിക്കും . ഒരു ആടിനെ ഒക്കെ കെട്ടി ഇട്ടു സിംഹത്തിനെ കൂട്ടില്‍ കേറ്റി പിടിക്കാം എന്നതാകും ആശയം....അല്ലെങ്കില്‍ മിഖയേല്‍ ദൌഗ്ലൌസ് അഭിനയിച്ചു തകര്‍ത്ത ഗോസ്റ്റ് ആന്‍ഡ്‌ ദി ഡാര്‍ക്ക്‌നെസ് എന്നാ സിനിമയിലെ പോലെ കിടിലം അടിപിടി ഒക്കെ നടത്തി പിടിക്കാം എന്നായിരിക്കും.....സിംഹവും മുതലകളും ആയി അടി ഇടാന്‍ പഴയപോലെ ജയന്‍ ഇല്ലല്ലോ. അപ്പൊ എന്ത് ചെയ്യും...? മേല്‍ പറഞ്ഞ മാര്‍ഗങ്ങള്‍ ഒക്കെ നടത്താന്‍ ഇതറി പാടാണ്...ഉറക്കം ഉളക്കണം, ആടിനെ പിടിക്കണം....എന്തിനാ ഇതൊകെ.....നമംടെ കേരള പോലീസെ-നോട് ചോദിച്ചാല്‍ ഏറ്റവും എളുപ്പം ഉള്ള ഒരു വഴി പറഞ്ഞു തരും...കേള്‍ക്കണോ??

" ഒരു പൂച്ചയെ പിടിച്ചു രണ്ടു ദിവസം നന്നായിട്ടൊന്നു പെരുമാറിയാല്‍....പൂച്ച തനിയെ സമ്മതിക്കും അത് സിംഹം ആണെന്ന്.....അത് പോരെ???? ഇതിലും എളുപ്പം ഉള്ള വഴി എവിടെ കിട്ടും...??

അപ്പൊ ഇങ്ങനെ ഒക്കെ ആണ് കേരളപോലീസ് എന്നതയിരികും നിങ്ങളുടെ വിചാരം...അല്ല...നല്ല സമര്‍ത്ഥരായ പോലീസുകാരും ഉണ്ട്..എന്താണോ എന്തോ എനിക്കും എന്റെ കൂട്ടുകാര്‍ക്കും പറ്റിയ അബദ്ധങ്ങളില്‍ ഒക്കെ വന്നു പെട്ടത് നല്ല അടിപൊളി പോലീസെ ഓഫീസിര്സ് ആയിരുന്നു, ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല, ഈ കഥ ഒക്കെ വായിച്ചിട്ട് നിങ്ങള്‍ തന്നെ തീരുമാനിക്കൂ..അതല്ലേ ഉചിതം ???

നമ്മുടെ ഒരു സുഹൃത്തുണ്ട്...ജസ്റ്റിന്‍...ഭയങ്കര ബുദ്ധിമാന്‍ ആണ്...ഈ ശക്തിമാന്‍, സൂപെര്മാന്‍, സ്പൈടെര്‍മാന്‍ എന്നൊക്കെ പറയുന്നത് പോലെ തന്നെ. ബുദ്ധി എവിടെ ആവശ്യം ഉണ്ടോ ആശാന്‍ അവിടെ പറന്നെത്തും. പക്ഷെ പറഞ്ഞു തരുന്ന ഐഡിയ ഒക്കെ തിരു മണ്ടത്തരങ്ങള്‍ ആകും എന്ന് മാത്രം. കര്‍മ്മ ദോഷം....അല്ല സൃഷ്ടി ദോഷം.

ഒരിക്കല്‍ ജസ്റ്റിനും, വിവേകും, അരുണും കൂടി ബാറില്‍ ഒക്കെ കേറി ഒന്ന് നന്നായി മിനുങ്ങി...രാത്രി ഒരു എട്ടു എട്ടര ആയിക്കാണും. എന്നിട് മൂന്ന് പേരും കൂടി ഒരു ബൈക്കില്‍ യാത്രയി. അതും നമ്മുടെ അങ്കമാലി-പെരുമ്പാവൂര്‍ റൂട്ടില്‍.......കിടന്ഗൂരു കഴിഞ്ഞപ്പോ ലദാ ലവിടെ നമ്മുടെ പോലീസെ എമ്മന്മാരുടെ ചെക്കിംഗ്.......ജസ്റിന്‍ ചെക്കിംഗ് നടകുന്ന സ്ഥലത്തിന് മുന്‍പേ അവരെ കണ്ടിരുന്നു...ജസ്ടിന്റെന്റെ ബുദ്ധി പ്രവര്‍ത്തിച്ചു ..അവന്‍ പതുക്കെ വണ്ടി ചവിട്ടി നിര്‍ത്തി......നമ്മുടെ അരുണിനെ അവിടെ ഇറക്കിയിട്ട്‌ പറഞ്ഞു " ഡാ നീ ആ ചെക്കിംഗ് ന്റെ അപ്പുറത്ത് വരെ നടന്നു പോരെ .....ഞാന്‍ അതുകഴിഞ്ഞ് നിനെ പൊക്കികൊലാം....അരുണ്‍ അവിടെ ഇറങ്ങി....പക്ഷെ ഇത് ദൂരെ നിന് നമ്മുടെ SI സദാശിവന്‍ സാറ് കാണുന്നുണ്ടായിരുന്നു.

ചെക്കിംഗ് നടക്കുന്ന സ്ഥലം ആയപ്പോള്‍ ആണ് ജസ്റിന്‍ ഓര്‍ത്തത്‌...അല്ല വെള്ളം അടിചിടുണ്ടല്ലോ പ്രശ്നം ആകുമോ?? അപ്പൊ വിവേകും പറഞ്ഞു..."അളിയാ വണ്ടി നിര്‍ത്തണ്ട.. നിര്‍ത്തിയാല്‍ പണി ആകുമെ..." ജസ്റിന്‍ പിന്നെ ഒന്നും ഓര്‍ത്തില്ല....വണ്ടി പറത്തി വിട്ടു.. പോലീസുകാര് കയികനിച്ചിട്ടും നിര്‍ത്തിയില്ല.

ജസ്റിന്‍ നിര്‍ത്താതെ പോകുനത് കണ്ടപ്പോള്‍ പോളിസികാര് ഒക്കെ കൂടി അവനെ ചെയ്സ് ചെയ്യാന്‍ ആയിട്ടു ചാടി ജീപ്പില്‍ കേറി. അപ്പോള്‍ അതാ അശരീരി പോലെ നമ്മുടെ സദാശിവന്‍ സാറിന്റെ ഡൈലോഗ്...."മണ്ടന്മാരെ ....നമ്മള്‍ എന്തിനു അവരടെ പുറകെ പോകണം.....ഡേയ് ലവിടെ ഒരുത്തനെ ലവന്മാര് ഇറക്കിവിട്ടിട്ടില്ലേ ....ലവനെ പോക്ക്..." കേള്‍ക്കാത്ത താമസം എല്ലാ പോലീസുകാരും കൂടെ അരുണിനെ പിടിക്കാന്‍ ഓടി...

പാവം അരുണ്‍ അവനു ഒന്നും മനസിലായില്ല......ഓടികൂടിയ പോലിസുകരോക്കെ കൂടി അവനെ പിടിച്ചു ജീപ്പിനകതാക്കി.

നമ്മുടെ ജസ്റിന്‍ ഈ സമയം പോലീസുകാരെ പറ്റിച്ച സന്തോഷത്തില്‍ സന്തോഷിച്ചു അര്‍മാദിച്ചു .......ചിരിച്ചുല്ലസിച്ചു അവന്റെ ‌വീട്ടിലേക്കു വണ്ടി ഓടിക്കുകയായിരുന്നു. പിന്നാലെ വരുന്ന ദുരന്തം അവന്‍ അറിഞ്ഞില്ല......അരുണിന്റെ കാര്യം അവന്‍ അപ്പോഴേ മറന്നു.

ജസ്റിന്‍ വീട്ടില്‍ ചെന്ന് വണ്ടി ഒക്കെ വച്ച്...വീടിനകത്ത് കയറി അവന്റെ അച്ഛനുമായി രണ്ടു കത്തി ഒക്കെ അടിചോണ്ടിരുന്നപ്പോ പുറത്തു കോളിംഗ് ബെല്‍ അടിച്ചു. ചെന്ന് നോക്കിപ്പോ സദാശിവന്‍ സാറ്....സാറിന്റെ വലത്തേ കയ്യില്‍ ലാത്തി..ഇടത് കയ്യില്‍ അരുണിന്റെ കോളര്‍....കോളറിന്റെ അറ്റത്ത്‌ അരുണിന്റെ തല. അപ്പൊ തന്നെ അളിയനെ പോലീസുകാര് അവിടെന്നു പൊക്കി എങ്കിലും...പിടിപാട് ഉണടായിരുനത് കാരണം ഒരു പാട് പോലും ഇല്ലാതെ അവന്‍ രക്ഷപെട്ടു.


ഇനി നമ്മുടെ കഥയിലേക്ക് കടക്കാം......ഞാന്‍ അന്ന് കാക്കനാട് RTT എന്ന കമ്പനിയില്‍ ജോലി ചെയുന്ന സമയം ഒരു ശനിയാഴ്ച ഉച്ച കഴിഞ്ഞപ്പോ എല്ലാരും കൂടി മമ്മൂട്ടി അഭിനയിച്ച "മായാവി" കാണാന്‍ പരിപാടി ഇട്ടു..ഞാന്‍ ഉണ്ട്, ദീപക് ഉണ്ട്, ഷിജിത്ത് ഉണ്ട്, രജിത് ഉണ്ട്, പിന്നെ കുട്ടാപിയും. ദീപക് ആണ് നമ്മുടെ സാരഥി......വണ്ടി കലൂരില്‍ എത്തിയപ്പോ നമ്മുടെ ശിജിമോന് ഒരു ആഗ്രഹം. ചില്ലറ ആഗ്രഹം ഒന്നും അല്ല. പടം തുടങ്ങാന്‍ ഇനിയും സമയം ഉണ്ട്.....അവനു ഒരു ബിയര്‍ അടിക്കണം...അതും "ലൊക്ക" യില്‍ പോയി ഇരുന്നടിക്കണം.. ലൊക്ക...എന്ന് പറഞ്ഞാല്‍ " ലൊക്കേഷന്‍" ....അതായതു പ്രകൃതി രമണീയമായ എവിടെങ്കിലും .......അവസാനം നമ്മുടെ കലൂര്‍ ബീവരെജില്‍ നിന്നും രണ്ടു കുപ്പി ബിയര്‍ ഒക്കെ വാങ്ങി ഞങ്ങള്‍ നേരെ "ലൊക്ക" യിലേക്ക് പോയി ......അന്ന് നമ്മുടെ ഹൈ കോര്‍ട്ടിന്റെ അവിടെന്നു ബോള്‍ഗാട്ടി പാലസ്ന്റെ അവിടെ ഉള്ള പുതിയ പാലത്തിന്റെ അങ്ങോട്ടുള്ള വഴിക്ക് L&T യുടെ ഒരു പുതിയ പ്രൊജക്റ്റ്‌ നട്കുന്നുണ്ടയിരുനു.....അവിടെ കായലിന്റെ തീരത്ത് പോയി ഇരിക്കാന്‍ നല്ല രസം ആണ്.. അതാണ് നമ്മുടെ ലൊക്ക.

അപ്പൊ സമയം ഏതാണ്ട് വയികിട്ടു ആറര......അവിടെ ചെന്നിരുന്ന വഴിക്ക് ഷിജിമോന്‍ ഒരു കുപ്പിടെ കഴുത്ത് പൊട്ടിച്ചു അടി തുടങ്ങി...കൂടെ കുട്ടാപ്പിയും......ഞാനഗല്‍ അവിടെ നിന്നഗനെ വര്‍ത്തമാനം പറഞ്ജോണ്ടിരികുംബോഴാണ്....ബൈക്കില്‍ ഒരു ചേട്ടന്‍ വന്നു ഞ്ഗളുടെ വണ്ടിയുടെ അടുത്ത് വണ്ടി വച്ചത്......അപ്പോഴേക്കും ശിജിമോന്‍-ന്റെ കുപ്പി കളി ആയിരുന്നു.,...കുട്ടപിടെ കയ്യില്‍ അപ്പോഴും ഉണ്ട് കുപ്പി...

ഒരു പുതിയ ഒരാളെ കണ്ടപ്പോ ഷിജിമോന്റെ ആതിഥ്യ മര്യാദ ഉണരന്നു,,,,,,"വരൂ ചേട്ടാ.,...വന്നു ഒരു കാവില്‍ ബിയര്‍ കുടിക്കു.,.....സിഗരെട്ടു വേണോ" ഞങ്ങള്‍ കരുതി ഇത് അവനു പരിചയം ഉള്ള ആരോ ആണ് എന്ന്......" അപ്പോഴേക്കും അയാള്‍ ഞങ്ങളുടെ അടുത്തെത്തി.....


അയാള്‍ മൊത്തത്തില്‍ അന്തരീക്ഷം ഒന്ന് നിരീക്ഷിച്ചു....ഞങ്ങള്‍ എല്ലാരും പേര് പറഞ്ഞു മൂപര്‍ക്ക് ഓരോ ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്തു.....ഷിജിമോന്‍ പിന്നേം ഒരു പ്രാവശ്യം കൂടെ ബിയര്‍-ന്റെ കാര്യം മൂപര്ടെ അടുത്ത് പറഞ്ഞു.....അപ്പോഴാണ് കര കര കുര കുര എന്നൊരു ശബ്ദം .....മൂപരുടെ പോകെറ്റില്‍ നിന്നും...

" ഹലോ ഹലോ....കരകര കുര കുര.....130 കോളിംഗ് .....സാരെവിടെ ഉണ്ട് ....ഓവര്‍ ഓവര്‍...."

അപോ ഇവിടെന്നും മറുപടി...."സാര്‍ 145 കോളിംഗ് ....ഞാന്‍ L&T ടെ പ്രൊജക്റ്റ്‌ നടക്കുന്ന സ്ഥലത്ത് ഉണ്ട്......പൊതു സ്ഥലത്തിരുന്നു മദ്യപിച്ച 5 ചെറുപ്പക്കാരെ പിടിചിടുണ്ട്...വേഗം വരണം....ഓവര്‍ ഓവര്‍....."

അപ്പോഴാണ് ഞ്ഗള്‍ക്ക് സംഗതി കത്തിയത്....ഇത് ഷിജിമോന്റെ ദോസ്ത് ഒന്നും അല്ല.......മഫ്ടിയില്‍ വന്ന ഏതോ പോലിസുകരനാണെന്ന്.......എല്ലാരടേം നല്ല ജീവന്‍ അങ്ങ് പോയി.......

പത്തോ അഞ്ഞൂറോ കൊടുത്തു അങ്ങേര ഒഴിവാക്കാന്‍ ഞങ്ങള്‍ നോക്കി അപ്പോഴേക്കും അതാ ദൂരെ നിനും ഒരു പോലീസുവണ്ടി ഞ്ഗല്ടെ അടുത്തേക്ക് മന്ദം മന്ദം....സ്ലോ മോഷനില്‍ വന്നു.. loose motion cannot be done in slow motion എന്നല്ലേ ........എല്ലാരുടെം നല്ല ജീവന്‍ പോയി....

പോലീസ് ജീപ്പില്‍ നിന്നും SI ചാടി ഇറങ്ങി....ആശാന്‍ ഞങ്ങളുടെ അടുത്ത് വന്നിടു ചോദിച്ചു......എന്താഡാ മക്കളെ ഇത്...??? പൊതു സ്ഥലത്തിരുന്നു മദ്യപാനമോ? എവിടെ കുപ്പി.....

കുട്ടപിയുടെ കയ്യില്‍ ഇരുന്ന ബിയര്‍ കുപ്പി ഞ്ഗല്‍ കൊടുത്തു......ഷിജിയുടെ കയിലെ കുപ്പി നേരത്തെ കാലി ആയതാണല്ലോ.... അത് കണ്ടപ്പോ SI യുടെ ഡൈലോഗ് വീണ്ടും....5 പേരും ഒരു ബിയര്‍ ഉം ഞാന്‍ വിസ്വസികില്ല.....ബാക്കി കുപ്പി എവിടെടാ ???. ഞ്ഗല്‍ പറഞ്ഞു ബാക്കി കുപ്പി ഇല്ല സാറേ...രണ്ടു പേരെ കഴിച്ചോളൂ .......

"എവിടെടാ ഈ വണ്ടിയുടെ സാരഥി? " ദീപക് പതുക്കെ മുന്‍പോട്ടു വന്നു.." നീ മദ്യപിച്ചിട്ടുണ്ടോ ?? "

ഇല്ല സാറേ!!!!!.....എന്ന് ദീപക് പറഞ്ഞെങ്കിലും.... SI ക്കും മൂക്ക് ഉള്ളതിനാല്‍..സത്യം അങ്ങേരു കണ്ടു പിടിച്ചു....തൊട്ടു പിന്നാലെ വന്ന ഡൈലോഗ് അങ്ങനെ ആയിരുന്നു...
"dont ever lie to a police officer "
സിനിമയില്‍ മാത്രം ഇംഗ്ലീഷ് പറഞ്ഞു കേട്ടിടുള്ള പോലീസുകാര് നേരിട്ട് പറഞ്ഞത് കേട്ടപ്പോ കയ്യി അടിക്കാന്‍ തോന്നി എങ്കിലും അടിച്ചില്ല...ഇനി അവര് മുഖത്ത് അടിച്ചാലോ....:ഡി

അങ്ങനെ ഞങളെ അവിടെ നിന്നും തൂക്കി നേരെ പോലീസ് സ്റ്റേഷനില്‍ കൊണ്ട് വന്നു....പിന്നെ വളരെ മാന്യമായി ഞങ്ങളോട് ഇരിക്കാന്‍ പറഞ്ഞു.....സ്ടൂളില്‍ അല്ല.....വെറുതെ കസേര ഉണ്ടെന്നു സങ്ങല്പിച്ചു ഇരിക്കണം....ശോ എന്തൊരു രസം ആണെന്നോ അങ്ങനെ ഇരിക്കാന്‍.....വീഗലണ്ടില്‍ പോയ പോലെ തോന്നും കുറച്ചു കഴിയുമ്പോള്‍ !!!!!

അവിടെ വച്ച് ഏമാന്മാര് ഞങ്ങളുടെ ഓഫീസ് ഐഡന്റിറ്റി കാര്‍ഡ്‌ വാങ്ങിച്ചപോള്‍ ആണ് അറിയുനത് ഞങ്ങള്‍ ഒക്കെ സോഫ്റ്റ്‌വെയര്‍ പ്രൊഫഷണല്‍ ആണെന്ന്...

അപ്പോഴാണ് ഒരു പോലീസ് കാരന് ഐഡിയ മിന്നുനത് ........അന്ന് അവിടെ ആ പോലീസ് സ്റ്റേഷനില്‍ ഒരു ടച്ച്‌ സ്ക്രീന്‍ സിസ്റ്റം ഇന്‍സ്റ്റോള്‍ ചെയ്തിരുന്നു....അവര്കത്തു ഒപെരറെ ചെയ്യാന്‍ അറിഞ്ഞൂടാ.....പോലീസ് സ്റ്റേഷന്‍ കൂടുതല്‍ സൌഹാര്ദ്ര പ്രദം ആക്കാന്‍ എല്ലാ പോലീസ് സ്റ്റേനിലും പട്ടു ഇടുക എന്നാ നയം പ്രാവര്‍ത്തികമാക്കാന്‍ വേണ്ടി ചെയ്തതാണ് .......

"ആര്‍ക്കാട ഇവിടെ കമ്പ്യൂട്ടര്‍ അറിയവുന്നെ " ഏമാന്‍ വിളിച്ചു ചോദിച്ചു.....ഞ്ഗല്‍ ആരും മിണ്ടിയില്ല.. പിന്നേം ഒന്നും കൂടി ചോദിച്ചപ്പോ എന്റെ കൂടെ ഉണ്ടായിരുന്ന എല്ലാ അലവലാതികളും കൂടി എന്റെ നേരെ കൈ ചൂണ്ടി.. പോലീസ് കാരന്‍ വന്നു എന്നെ വിളിച്ചോണ്ട് പോയി ഒരു കസേരയില്‍ ഇരുത്തി....എന്നിടങ്ങേരു ഓരോ പട്ടു പറയാന്‍ തുടങ്ങി....അതനുസരിച്ച് ഞാന്‍ പാട്ട് മാറ്റി കൊണ്ടിരിക്കണം....

നല്ല രസം ഉള്ള കളി......പക്ഷെ അന്ന് വെളുപ്പിന് ഏതാണ്ട് 3 മണി വരെ എന്നെ കൊണ്ട് ലവന്മാര് പാട്ട് മാറ്റിച്ചുകൊണ്ടിരുന്നു.....ദോഷം പറയരുതാലോ ഇടയ്ക്കിടയ്ക്ക് എനിക്ക് കാപ്പിയും ചായയും ഒക്കെ തന്നു കൊണ്ടിരുന്നു..അവിടെ ഒരു വനിതാ പോലീസുകാരി ഉണ്ടായിരുന്നു....ആകെ ഒരു സമധാനം അതായിരുന്നു......പക്ഷെ ചക്കപ്പഴത്തിനു ഈച്ച പൊതിഞ്ഞ പോലെ ഫുള്‍ ടൈം ഒരു 5 -6 പോലീസുകാര് ഇപ്പോഴും അവരടെ കൂടെ കാണും....പിന്നെ ശരീരം കേടാക്കണ്ട എന്ന് കരുതി ഞാന്‍ അധികം അങ്ങോട്ട്‌ ഉത്സഹിച്ചില്ല !!!

മറ്റവന്മാര്‍ക്ക് അവിടെ ഇടികൊടുകുമ്പോ നെഇക്കിവിടെ കാപ്പി ആണല്ലോ കിട്ടിയത് എന്നോര്‍ത്ത് ഞാന്‍ സന്തോഷിച്ചു.....ശോ എനിക്ക് വല്ലാത്ത സമാധാനം തോന്നി....എന്തായാലും ഇടികിട്ടില്ലല്ലോ....

പക്ഷെ വെളുപ്പിന് ഒരു 3 മണി ആയപ്പോഴാണ് ഞാന്‍ സംഭവം അറിയുനത്...എന്നെ അവിടെ ജാമ്യത്തിന് ഇരുത്തിയിട്ട് അവന്മാരെ ഒക്കെ പോലീസ് ഇന്നലെ രാത്രി തന്നെ ഒരു 10 മണി ആയപ്പോ വിട്ടു....അവരൊക്കെ വീട്ടില്‍ പോയി sukhamayi പുതച്ചു മൂടി കിടന്നുറങ്ങി :(.

എന്തായാലും ഞാന്‍ "സുമംഗലീ നീ ഓര്‍മിക്കുമോ" എന്നാ പാട്ട് ഒരു കാലത്തും മറക്കില്ല ......അതിന്റെ ഫുള്‍ lyrics എനിക്കിപ്പോ കാണാപാഠം ആണ്.. ആ SI ക്ക് ഏതോ പ്രേമ നൈരാശ്യം ഉണ്ടായിരുന്നു ....അയാള് എന്നെ കൊണ്ട് ഒന്നും രണ്ടും പ്രാവശ്യം അല്ല.....ഏതാണ്ട് 36 തവണ ആണ് ആ പാട്ട് ഇടിപിച്ചത് :(

Tuesday, March 2, 2010

ശുനകരാജന്റെ ആജ്ഞാചക്രം





ജീവിതത്തില്‍ നമ്മള്‍ പല പ്രശ്നനങ്ങളിലൂടെയും കടന്നു പോകേണ്ടാതയിട്ടുണ്ട്....പക്ഷെ നമ്മള്‍ തന്നെ നമ്മള്‍ക്കൊരു പ്രശ്നം ആയി മാറിയാലോ ? പ്രശ്നങ്ങളുടെ പ്രശ്നം ആയില്ലെങ്കില്‍ ആണ് പ്രശ്നം....പ്രശ്നങ്ങളെ പ്രശ്നങ്ങള്‍ ആയി കാണുകയും അത് പ്രശ്നമാല്ലാതെ കണക്കാക്കുകയും ചെയുമ്പോള്‍ പ്രശ്നങ്ങള്‍ ഒരു പ്രശ്നം അല്ലാതെ ആകും....അല്ല പ്രശ്നമായോ? ഇനി കൂടുതല്‍ പറഞ്ഞു പ്രശ്നമാകുനില്ല.

ഏതൊരു പ്രശനം വന്നാലും, അതിനെ നമ്മള്‍ എങ്ങനെ നേരിടുന്നു എന്നതിലാണ് കാര്യം, എന്തെങ്കിലും ഒരു പ്രശനം വന്നാല്‍ ഉടനെ തന്നെ ഒരു വിളക്കും കത്തിച്ചു വച്ച് അതിന്റെ മുന്‍പില്‍ പോയിരുന്നു...എന്റെ സര്‍വ പ്രശ്നങ്ങളും അങ്ങ് ഏറ്റെടുക്കണേ ഭഗവാനെ എന്ന് നാമം ജപിച്ചിട്ടു ഒരു കാര്യോം ഇല്ല. അല്ല എനിക്കറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുവാന്.....ഭഗവന്‍ ആണോ ഇതൊക്കെ വരുത്തിവച്ചത്? we are paying for our deeds... താന്‍ താന്‍ നിരന്തരം ചെയുന്ന കര്‍മങ്ങള്‍ താന്‍ താന്‍ അനുഭവിചീടുകെന്നെ വരൂ. പ്രാര്‍ത്ഥിച്ചാല്‍ ഒട്ടൊരു ആശ്വാസം കിട്ടും എന്നത് സത്യം.

ഇതൊക്കെ പറഞ്ഞു വന്നത് ഒരു കുഞ്ഞു കഥ പറയാന്‍ വേണ്ടി ആണ്, എന്റെ ഒരു ബന്ധു ഉണ്ട്.....തത്കാലം നമക്ക് അനികുട്ടന്‍ എന്ന് വിളിക്കാം, അനികുട്ടന്‍ ചേട്ടന്‍ ഒരു ഡോക്ടര്‍ ആണ്, അതെ കഷ്ടപ്പെട്ട് പഠിച്ചു ഡോക്ടര്‍ അയ ഒരാള്‍. പക്ഷെ മൂപര്‍ക്ക് ഇത് പോലെ, എന്ത് പ്രശ്നം വന്നാലും ആദ്യത്തെ പണി നാമ ജപം ആണ്. അതും ചില്ലറ നമ ജപം ഒന്നും അല്ല ഒരു ഒന്നൊന്നര നമ ജപം ആണ്, ലളിത സഹസ്രനാമം, ദേവി മഹാത്മ്യം, ശിവാഷ്ടകം, അങ്ങനെ പോകും. മാത്രമല്ല, വേദാന്തത്തില്‍ ഒക്കെ അഗാധമായ പാണ്ടിത്യം.

ഒരിക്കല്‍ അനികുട്ടന്‍ ചേട്ടന്റെ അമ്മക്കൊരു പനി വന്നു, വീട്ടില്‍ തന്നെ ഒരു ഡോക്ടര്‍ ഉള്ളപ്പോള്‍ എന്തിനാ ഇനി വേറെ ഒരു ഡോക്ടര്‍. മകന്‍ ഡോക്ടരയത്തിനു ശേഷം അമ്മക്ക് വരുന്ന ആദ്യത്തെ അസുഖം ആണ്, എന്തായാലും അനികുട്ടനെ കൊണ്ട് തന്നെ ചികത്സിപ്പിക്കാം, വല്യമ്മ തീരുമാനിച്ചു. അനികുട്ടന്‍ ചേട്ടനെ വിളിച്ചു......മകന്റെ കയ്യില്‍ നിന്നും ഒരു തുള്ളി മരുന്ന് വാങ്ങി കുടിക്കാന്‍ ആ മാതൃ ഹൃദയം കൊതിച്ചു. വല്യമ്മ അനികുട്ടന്‍ ചേട്ടനോട്..."മോനെയ അമ്മക്ക് പനി ആണെട.. നീ എന്തെങ്കിലും ഒരു മരുന്ന് തരൂ.

അനികുട്ടന്‍ ചേട്ടന്‍ വന്നു വല്യമ്മയെ പരിശോധിച്ചു .....എന്ന്നിടു പറഞ്ഞു....അമ്മെ ഇത് വെറും സാദാരണ പനി ആണ്....ലളിത സഹസ്രനാമം ജപിച്ചാല്‍ മതി മാറിക്കോളും. (ലളിത സഹസ്രനമാതിനു അങ്ങനെ ഒരു ഗുണം ഉണ്ടാകും എന്ന്, ദേവിയുടെ കടകണ്‍ പ്രേരണയാല്‍ സഹസ്രനാമം ആദ്യമായി ഉരുവിട്ട....വശ്ശിന്യാധി വാഗ്ദേവദമാര്‍ പോലും കരുതിക്കാണില്ല.)

വല്യമ്മ: എനിക്കിപ്പോ സഹസ്രനാമം ഒന്നും ജപിക്കാന്‍ വയ്യ....നീ എന്തെങ്കിലും മരുന്ന് തരൂ...
അമ്മക്ക് വയ്യെങ്കില്‍ ഞാന്‍ ജപിച്ചു തരാം എന്നായി അനികുട്ടന്‍.ഇത്ഥം പറഞ്ഞുകൊണ്ടാവനതാ പാരായണവും തുടങ്ങി ചെമ്മേ...

ഈ സഹസ്രനാമം ജപിക്കാന്‍ ഏതാണ്ട് ഒരു ഇരുപതു മിനിട്ട് വേണം. സഹസ്രനാമ ജപം കഴിഞ്ഞു അനികുട്ടന്‍ ചോദിച്ചു..ഇപ്പൊ എങ്ങനെ ഉണ്ടമ്മേ....?

വല്യമ്മ: ഒരു വെത്യസോം ഇല്ല ...നീ എന്തെങ്കിലും മരുന്ന് തരൂ.

ഹേ അങ്ങനെ പറഞ്ഞിട്ട് കാര്യം ഇല്ല......ഞാന്‍ ഒരുവട്ടം കൂടി ജപിക്കാം.....ഇത്ഥം ഉരുവിട്ടുകൊണ്ടവന്‍ പിന്നെയും പാരായണം തുടങ്ങിനാല്‍ . ജപം കഴിഞ്ഞതും പിന്നേം ചോദിച്ചു...ഇപ്പൊ അമ്മക് എങ്ങനെ ഉണ്ട്.....വലയ്യമ്മ പിന്നെയും പഴയ മറുപടി പറഞ്ഞു......അനികുട്ടന്‍....പിന്നെയും പിനെയും ജപം തുടങ്ങി.....ഇത്രയും അയപോഴേക്കും വല്ല്യമക്ക് പനി വരേണ്ടി ഇരുന്ന്നില്ല എന്ന് തോന്നി...അല്ല മകനോട്‌ അസുഖം ആണെന്ന് പറയേണ്ടിയിരുനില്ല എന്ന് തോന്നി. ഒരു വട്ടം കൂടി സഹസ്രനാമ ജപം പൂര്‍ത്തി ആക്കി അനികുട്ടന്‍...ദയനീയമായ മുഘത്തോടെ തന്നെ നോക്കുന്ന അമ്മയോട് ചോദിച്ചു....ഇപ്പൊ എങ്ങനെ ഉണ്ട് പനി മാറില്ലേ?

ഇനി മാറി എന്ന് പറയണോ....മാറി ഇല്ല എന്ന് പറയണോ എന്നറിയാതെ വല്യമ്മ രണ്ടും കല്പിച്ചു പറഞ്ഞു....ഇപ്പൊ ഇത്തിരി കുറവുണ്ട്.
ഉടനെ അനികുട്ടന്‍.....അങ്ങനെ കുറഞ്ഞിട്ടു കാര്യം ഇല്ല....പനി ശരിക്കും മാറണം....
ഇത് കേട്ടപ്പോ വെല്യംമക്ക് തോന്നി....ഇവന്‍ ഇപ്പൊ മരുന്ന് തരും എന്ന്......അനിക്കുട്ടന്‍ പറഞ്ഞു വന്നത് മുഴുവനാക്കി...

"അങ്ങനെ കുറഞ്ഞിട്ടു കാര്യം ഇല്ല....പനി ശരിക്കും മാറണം....അതിനു ഞാന്‍ ദേവി മഹാത്മ്യം വായിക്കാം......ഇത്ഥം പറഞ്ഞും കൊണ്ടാവനത,,,പിന്നെ ദേവി മഹത്മ്യവും പാടി തുടങ്ങിനാല്‍.

അവസാനം ഗതികെട്ട്......പനി മാറി എന്നും പറഞ്ഞു വലിയമ്മ എഴുന്നേറ്റു പോയി.....പിന്നെ ആരും കാണാതെ വേറെ ഡോക്ടറിനെ പോയി കണ്ടു മരുന്ന് വാങ്ങികഴിച്ചു സുഖായിട്ട് ഉറങ്ങി . മരുന്നുപോലും കൊടുകാതെ ഒരു രോഗിയെ ചികത്സിച്ച ചാരിതര്ത്യത്തില്‍....അനികുട്ടനും ഉറങ്ങി.

പണ്ട് സ്ഫടികത്തില്‍ ലാലേട്ടന്‍ പറഞ്ഞതെത്ര ശരി..."തദേവയുക്തം ഭൈഷജ്യം യഥാരോഗ്യായ കല്പതെ..തദൈവ ഭിഷജാംശ്രേഷ്ഠം യോഗോ ദ്വയിമ പ്രെജോധയെ" അതായതു യെതോന്നാണോ ആരോഗ്യത്തെ തരുതന്ന്തു അതാണ് ഉത്തമം അയ ഔഷധം, ആരാണോ രോഗത്തെ നശിപികുനത് അവനാണ് യഥാര്‍ത്ഥ വൈദ്യന്‍ ."

ഇങ്ങനെ ഒക്കെ ആണെങ്കിലും അനികുട്ടന്‍ എല്ലാത്തിലും വളരെ സഹകരണം ആണ്. ഒരിക്കല്‍ അമ്പലത്തിലെ ഉത്സവതിന്ന്റെ പിരിവിനു ഞങ്ങള്‍ ഇറങ്ങിയ സമയം. അനികുട്ടനും ഞാനും ഒക്കെ ഉണ്ട്. ഞാന്‍ ഈ ഉത്സവത്തിന്റെ പിരിവിനു ഇറങ്ങുനതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്നു നിങ്ങള്‍ ഇനി ആലോചിച്ചു വിഷമികണ്ട. മറ്റൊന്നും അല്ല... അമ്പലത്തില്‍ തൊഴുകാന്‍ വരുന്ന സുന്ദരികുട്ടികളുടെ ഒക്കെ വീട് കണ്ടു പിടിക്കാന്‍ ഏറ്റോം എളുപ്പം ഉള്ള വഴിയാണ് ഈ പിരിവു...ഞായറാഴ്ചകളില്‍ റോഡില്‍ ഇറങ്ങിയാല്‍ മരുനിന്നു പോലും ഒരു പെണ്‍കുട്ടിയെ കാണാന്‍ പറ്റീന്ന് വരില്ല...ഇതാകുമ്പോ അവരുടെ വീട്ടില്‍ പോകാം...നല്ല കുട്ടികള്‍ ആണെങ്കില്‍ , അവരുടെ വീട്ടില്‍ എത്തിയാല്‍ ഉടനെ തന്നെ നമ്മള്‍ ചോദിക്കും ചേട്ടാ,,, ഇത്തിരി വെള്ളം..ഉടനെ വെള്ളവും ആയി ലവള്‍ വരും...ഇത്രേ ഒക്കെയേ ഒള്ളു നമ്മുടെ മനസ്സിലിരിപ്പ്....പക്ഷെ പുറത്തു കാണിക്കാന്‍ വയ്യ,,,,കൂടെ ഉള്ളതെല്ലാം അമ്മാവന്മാരും, ചേട്ടന്മാരും ഒക്കെ ആണ്.

അങ്ങനെ ഉള്ള ഒരു പിരിവു കാലം, ഞാനും ചേട്ടന്മാരും എല്ലാം കൂടി ഒരു വീടിലേക്ക്‌ കേറാന്‍ തുടങ്ങിയപ്പോഴാണ് ഒരു ബോര്‍ഡ്‌ കണ്ടത്.."പട്ടി ഉണ്ട് സൂക്ഷിക്കുക" .....ബോര്‍ഡ്‌ കണ്ടത് ഞാന്‍ പുറകോട്ടു ചാടി......ഇത് നമക്ക് പറ്റിയ വീടല്ല.....ഞാന്‍ ഇല്ല എന്ന് പറഞ്ഞു.....അപ്പോഴേക്ക് ബാക്കി ഉള്ളവര്‍ ഒക്കെ എന്നോട് പറഞ്ഞു....പെടികണ്ട് വാടാ ചെക്കാ....എല്ലാരും ഗേറ്റ്-ന്റെ അകത്തേക്ക് കയറി

അപ്പോഴാണ് ദൂരെ ഒരു കറുത്ത യെമകണ്ടന്‍ ആയ ഒരു പട്ടിയെ എല്ലാരും കാണുന്നത്...നേരത്തെ എന്നെ ഉപദേശിച്ച പലരും പയ്യെ പയ്യെ പുറകോട്ടു നടന്നു തുടങ്ങി....പക്ഷെ എല്ലാരേം അത്ഭുതപെടുതികൊണ്ട് അനികുട്ടന്‍ പറഞ്ഞു...."എന്താ ഇത് ആരും പെടികണ്ട......" ബാകി ഞങള്‍ ഒക്കെ കൂടി പൂരിപിച്ചു,...."സഹസ്രനാമം ജപിച്ചാല്‍ മതി" .

പട്ടിയെകണ്ടതും...മറ്റു ചേട്ടന്മാരും പറഞ്ഞു തുടങ്ങി....വേണ്ട നമുക്ക് ഈ വീട് വിട്ടേക്കാം .......അതാ അവിടെ പട്ടി പയ്യെ എഴുന്നേറ്റു നിന്നു

അനികുട്ടന്‍ ഉണ്ടാനെ തുടങ്ങി....ഈ പട്ടിയെ കണ്ടോന്നും പേടിക്കരുത്......ഒരു പട്ടി നമ്മളെ കടിക്കാന്‍ വന്നാല്‍ നമ്മള്‍ ഒരിക്കലും ഓടരുത് .....നമ്മള്‍ പട്ടിയുടെ അജ്ഞ്ഞാ ചക്രത്തിലേക്ക് സൂക്ഷിച്ചു നോക്കിയാല്‍ മതി പട്ടി താനെ അടങ്ങും.. (ആജ്ഞാ ചക്രത്തിന് നിങ്ങള്‍ കരുതുന്ന മീനിംഗ് ഒന്നും അല്ല.....തെറ്റിദ്ധരിക്കണ്ട.....ഷാടാധാര ചക്രങ്ങളില്‍ ഒന്നാണ് അജ്ഞ്ഞാ ചക്രം....നമ്മുടെ ഭ്രൂ മധ്യത്തില്‍ അതായതു പുരികങ്ങള്‍ വന്നു ചേരുന്ന സ്ഥലത്ത് സ്ഥിതിചെയുന്നു)......

അനികുട്ടന്‍ എന്നാ പട്ടിയുടെ ആജ്ഞാ ചക്രത്തിലേക്ക് നോക്കിക്കോട്ടേ ഞങള്‍ ഇല്ല എന്നും പറഞ്ഞു ബാക്കി ഉള്ളവരും ഗേറ്റ്-നു പുറത്തേക്കിറങ്ങി.....ഗേറ്റ് കുട്ടിയിടനും മറനില്ല.....

അതാ നമ്മുടെ ശുനകരാജന്‍ അവിടെന്നു എഴുന്നേറ്റു മെല്ലെ നടന്നു തുടങ്ങി....പിന്നെ ഒരു ഒട്ടമയിരൂന്നു.....അനികുട്ടാണ് ആജ്ഞ്ഞചക്രം പോയിട്ട് പട്ടിയെ തന്നെ ഒന്ന് നോക്കാന്‍ പോലും സമയം കിട്ടിയില്ല.....പിന്നെ അനിക്കുടന് ഓര്മ വരുമ്പോള്‍ അനികുട്ടന്‍ കാണുന്നത്....ഫാന്‍ കറങ്ങുനതാണ്.....നമ്മുടെ പെരുംബവൂരിലെ സാന്ജോ ഹോസ്പിറ്റലിലെ നൂറ്റി രണ്ടാം മുറിയിലെ ഫാന്‍. വയറിനു ചുറ്റും കുത്തിവയ്പ്പും .....കാലിനും കായിക്കും ഒക്കെ സ്ടിച്ചും ഇട്ടു....കിടതിയിരികുന്നു....പട്ടിയുടെ ആജ്ഞാചക്രം നോക്കാന്‍ പോയവന്....ചക്രം ഉരുട്ടെണ്ട ഗതികേടിലായി....

കഥ ഇവിടെ തീരുനില്ല....വേദന എടുത്തു നിലവിളികുമ്പോള്‍ അനികുട്ടന്‍ അമ്മയോട് പറയും. അമ്മെ.....ആ പെയിന്‍ കില്ലെര്‍....ഉടനെ വല്യമ്മ ....സഹസ്രനാമത്തിന്റെ ബുക്കെടുത്ത്‌ കൊടുക്കും.....അത് കിട്ടികഴിയുമ്പോ അനികുട്ടന്റെ മുഖത്തൊരു വളിച്ച ചിരി ഉണ്ട്..അമ്മ പകരം വീട്ടുവാനല്ലേ എന്നാ മട്ടില്‍.

താന്‍ താന്‍ നിരന്തരം ചെയുന്ന കര്‍മങ്ങള്‍ താന്‍ താന്‍ അനുഭവിചീടുകെന്നെ വരൂ!!!