Limited Offer

Monday, May 24, 2010

നിലവിളികള്‍ക്കിടയിലെ പെണ്ണുകാണല്‍ - പെണ്ണുകാണല്‍ കഥകള്‍ 1

ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന് പണ്ട് മനു പറഞ്ഞത് പോലെ ആണ് കാര്യങ്ങള്‍, എന്ന് തെറ്റിദ്ധരിച്ചെങ്കില്‍ തെറ്റി...അതൊക്കെ അന്ത കാലം, ഇപ്പൊ ന സ്ത്രീ സ്വാന്തന്ത്ര്യമനുവദി ആണ്.....പുരുഷന്മാര്‍ക്ക് ഒരു സ്വാതന്ത്ര്യോം കൊടുക്കില്ല എന്നര്‍ത്ഥം. പണ്ട് പെണ്ണ്കാണാന്‍ പോകുമ്പോള്‍ കാല്‍വിരല്‍ കൊണ്ട് നഖപടം തീര്‍ത്ത പെണ്‍കുട്ടികള്‍ പിന്നീടെ ആ കാലുകൊണ്ട്‌ വരച്ച വരയില്‍ ഭര്‍ത്താക്കന്മാരെ നിര്‍ത്തുന്ന എത്രയോ കാഴ്ചകള്‍ നമ്മള്‍ കണ്ടു. അതിനൊക്കെ പ്രതിഷേധിക്കാന്‍ ഇവിടെ ഒരെറ്റ സംഘടന പോലുംമില്ല. അത് കൊണ്ട് ഈ കഥ, ദുരിതം അനുഭവിക്കുന്ന എല്ലാ ഭര്‍ത്താക്കന്‍മാര്‍ക്കും സമര്‍പ്പിച്ചു കൊള്ളുന്നു. അതെ വിഖ്യാതമായ ചില പെണ്ണുകാണല്‍ കഥകളിലേക്ക്.......

നമ്മുടെ ഒരു ഏട്ടന്‍ ഉണ്ട്, തത്കാലം നമുക്ക് കുട്ടേട്ടന്‍ എന്ന് വിളിക്കാം. കുട്ടേട്ടന്‍ ഒരു സാധാരണക്കാരന്‍ ആണ്, കഷ്ടപ്പെട്ട് പഠിച്ചു ഗവണ്മെന്റ് ഉദ്യോഗം നേടിയ ശേഷം മൂപര്‍ക്ക് ഒരു ആഗ്രഹം, ഒന്ന് കല്യാണം കഴിക്കണം എന്ന്. അങ്ങനെ ആശാന്റെ ജാതകവും ഫോട്ടോയും നാട്ടിലെ ഏറ്റവും പ്രശസ്തനായ ഫെവികോള്‍ എന്ന് അറിയപ്പെടുന്ന ഭാസ്കരന്‍ ചേട്ടന് കൊടുത്തു. ഈ ഫെവികോല്‍ എന്ന് വിളികുന്നത് ബ്രോക്കര്‍മാരെ ആണ്, ഒട്ടിച്ചു ചേര്‍ക്കല്‍ ആണല്ലോ അവരുടെ പ്രധാന പരിപാടി!!!!

അങ്ങനെ ഭാസ്കരേട്ടന്‍ ഒരു ആലോചന കൊണ്ട് വന്നു. കോതമംഗലംകാരി ലത ചേച്ചിയുടെ ആലോചന. പരസ്പരം ഫോട്ടോ കൈമാറി, ഇരു കൂട്റെര്‍ക്കും ഇഷ്ടപ്പെട്ടു, അങ്ങനെ പെണ്ണുകാണല്‍ ദിവസം നിശ്ചയിച്ചു വരുന്ന ഞായറാഴ്ച 10 മണിക്ക്. അന്വേഷിച്ചു വന്നപ്പോള്‍ ഈ ലതചേച്ചിയുടെ അമ്മാവനെ ഒക്കെ കുട്ടേട്ടന്റെ അച്ഛന് നന്നായി അറിയാം. അങ്ങനെ പെണ്ണുകാണല്‍ ദിവസം വന്നു. കുട്ടേട്ടന്‍ അതിരാവിലെ എഴുന്നേറ്റു അമ്പലത്തില്‍ പോയി. രണ്ടു മണികൂര്‍ കണ്ണാടിയും ആയി ഒരു മസില്‍പിടുത്തം നടത്തി. കുട്ടിക്കുറ പൌഡര്‍ ഇടണോ, ഓള്‍ഡ്‌ സ്പയിസു ഇടണോ എന്ന് ആലോചിച്ചു കണ്ഫ്യുഷന്‍ ആയി. പിന്നെ കണ്ണാടിയുടെ മുന്‍പില്‍ നിന്ന് പലവിധ ചിരികള്‍ പ്രാക്ടീസ് ചെയ്തു. തമാശ പറയുമ്പോ എങ്ങനെ ചിരിക്കണം, പേര് ചോദിക്കുമ്പോ എങ്ങനെ ചിരിക്കണം. ആദ്യ പെണ്ണുകാണല്‍ അല്ലെ..ഒന്നും കുളം ആകാന്‍ പാടില്ലല്ലോ. പെണ്ണിന്റെ വീട്ടില്‍ ചെന്ന് ലഡുവും ജിലേബിയും കഴിക്കുന്ന കാര്യം ഓര്‍ത്തപ്പോ തന്നെ കുട്ടേട്ടനെ നാവില്‍ വെള്ളം ഊറി. അതുകൊണ്ട് അന്ന് രാവിലത്തെ പുട്ടും കടലയും കുട്ടേട്ടന്‍ കഴിച്ചില്ല. പക്ഷെ, എല്ലാം അപ്രതീക്ഷിതം ആയി ആണ് സംഭവിച്ചത്.

പെണ്ണ് കാണാന്‍ ആയി ഇറങ്ങുമ്പോള്‍ ആണ് അറിയുന്നത്, പെണ്‍കുട്ടിയുടെ അമ്മാവന്‍ അന്ന് രാവിലെ മരിച്ചു!!!! കുട്ടേട്ടന്റെ നെഞ്ചില്‍ ഇടി വെട്ടിയ പോലെ ആയി ആ വാര്‍ത്ത‍....കുട്ടേട്ടന്‍ ഇട്ടിരുന്ന കുട്ടികുറ പൌഡര്‍ വിയര്‍പ്പില്‍ അലിഞ്ഞു അലിഞ്ഞു ഇല്ലാതെ ആയി. ലട്ടുവും ജിലേബിയും സ്വപനം കണ്ട വായില്‍ വെള്ളം വറ്റി. വിശപ്പാളി കത്തി. പക്ഷെ അപ്പോഴാണ് കുട്ടേട്ടന്റെ അച്ഛന്‍ പറഞ്ഞത്. "രാമന്‍ പിള്ള എന്റെ കൂടെ ജോലി ചെയ്ത ആളാണ് , എന്തായാലും ഇറങ്ങിയതല്ലേ. നമുക്കൊന് അവിടെ വരെ പോകാം. ഒരു മരണം അറിഞ്ഞിട്ടു ചെന്നില്ല എന്ന് വേണ്ട."

ഒരു നൂറായിരം ബള്‍ബ്‌ ഒരുമിചിടപോലെ കുട്ടേട്ടന്റെ മുഖം തെളിഞ്ഞു. കാര്യം മരണ വീടാണെങ്കിലും പെണ്‍കുട്ടിയെ ഒന്ന് കാണാമല്ലോ. അത്രേം മതിയായിരുന്നു കുട്ടേട്ടന്. വീണ്ടും അകത്തേക്കോടി പോയി...രണ്ടു വട്ടം കൂടി കുട്ടികുറ പൌഡര്‍ ഇട്ടു......ഇപ്പൊ കണ്ട ഒരു മരണ വീടിലെക്കാന് പോകുന്ന്നതെന്ന് പറയുകയേ ഇല്ല!!!!

അങ്ങനെ അവര്‍ ആ മരണ വീട്ടില്‍ എത്തി. ഇനിയുള്ള കാര്യങ്ങള്‍ മാന്യ വായനക്കാര്‍ സിറ്റുവേഷന്‍ കൂടി മനസ്സില്‍ കണ്ടു കൊണ്ട് വായിക്കണം. എന്നാലെ ഒരു ഇത് ഉണ്ടാകൂ!!!!

അപ്പൊ സിറ്റുവേഷന്‍ ഇങ്ങനെ ......മുറ്റത്തും പരിസരത്തും ആയി ചുറ്റും വട്ടം കൂടി നില്‍ക്കുന്ന ആളുകള്‍ ......അവര്‍ എന്തൊക്കെയോ പറയുന്നു.....പന്തല് കെട്ടുന്ന ചേട്ടന്മാര്‍!!! പറമ്പിന്റെ തെക്ക് ഭാഗത്തായിട്ടു മരണാനന്തര കരമാങ്ങല്‍ക്കായിട്ടുള്ള നടപടികള്‍ നടക്കുന്നു. വീടിന്റെ അകത്തു നിന്നും ഓരോ ആളുകള്‍ വന്നു പോകുമ്പോള്‍ ഉള്ള അമ്മായിയുടെയും മറ്റു സ്ത്രീ ജനങ്ങളുടെയും കരച്ചിലും. അത് റീത്ത് വക്കുന്നവര്‍ക്ക് ഒരു കരച്ചില്‍, വയ്ക്കതവര്‍ക്ക് വേറെ കരച്ചില്‍ എന്നാ മട്ടില്‍ ആണ് കാര്യങ്ങള്‍.

ഈ സന്ദര്‍ഭത്തില്‍ ആണ് നമ്മുടെ കുട്ടേട്ടനും, അച്ഛനും ഒക്കെ അവിടെ ചെന്ന് കേറുന്നത്. പുറത്തു നിന്ന് വര്‍ത്തമാനം പറഞ്ഞ ശേഷം അവര് മെല്ലെ അകത്തെക്ക് കേറി. ലോകത്തില്‍ ഇന്നുവരെ കണ്ട സകല സെന്റിമെന്റല്‍ സിനിമകളുടെ ക്ലൈമാക്സ്‌ ഓര്‍ത്തു കണ്ണ് നനയിച്ചു മാക്സിമം ദുഃഖം മുഖത്ത് വരുത്തി കുട്ടേട്ടനും അകത്തേക്ക് കയറി.

മരിച്ചു കിടക്കുന്ന അമ്മാവന്റെ കാല്‍ക്കല്‍ തൊട്ടു നമസ്കരികുമ്പോള്‍ ആണ് കുട്ടേട്ടന്‍ അത് കണ്ടത്... അലമുറയിട്ടു കരയുന്ന ഏതോ സ്ത്രീയെ ആശ്വസിപ്പിച്ചു കൊണ്ട് അതാ ഫോട്ടോയില്‍ കണ്ട പെണ്‍കുട്ടി. ലത ചേച്ചി!!!! ലത ചേച്ചിയും അപ്പോഴേക്കും കുട്ടെട്ടനെ കണ്ടു കഴിഞ്ഞിരുന്നു. അവരുടെ കണ്ണുകള്‍ തമ്മില്‍ ഉടക്കി, ഇരു കണ്ണുകളും പരസ്പരം കഥകള്‍ പറഞ്ഞു. ഒരു നാണത്തോടെ ലത ചേച്ചിയുടെ കണ്ണുകള്‍ താഴെക്കിഴഞ്ഞു. കുട്ടേട്ടന്‍ ഒരു വശത്തേക്ക് മാറി നിന്നു!
ബാക്ക്ഗ്രൌണ്ടില്‍ അമ്മായിടെ ശക്തമായ കരച്ചില്‍" അയ്യോ എന്റെ ഇതിയാന്‍ പോയെ!!!!!!!!!!!!

പക്ഷെ ആ നാലു കണ്ണുകള്‍ ഒന്നും അറിയുണ്ടായില്ല......മരണവീട്ടിലെ സൈക്കിള്‍ ബ്രാന്‍ഡ്‌ അഗര്‍ബത്തി അവരുടെ നസരന്ദ്രങ്ങളിലേക്ക് ഒരു ദിവ്യ പരമിളം നിറച്ചു കൊണ്ട് ഒഴുകി നടന്നു! അവന്റെ കണ്ണില്‍ നിന്നും കണ്ണ് എടുക്കാന്‍ അവള്‍ക്കു തോന്നിയില്ല.. അവനും.!!!! അവള്‍ നാണത്താല്‍ കാല്‍ വിരല്‍ കൊണ്ട് നഖ പടം തീര്‍ത്തു.....അവള്‍ ഓരോ പൂക്കളും പിഴുതു എടുത്തു കൊണ്ടിരുന്നു അങ്ങനെ ആ റീത്ത് തീരാറായി...!!!! കുട്ടേട്ടന്‍ അവിടെ അടുത്തിരുന്ന ആളുടെ കയില്‍ കൈ കോര്‍ത്ത്‌ പിടിച്ചു!!! അങ്ങനെ 3-4 വട്ടം ആയപ്പോള്‍ ഇവനേതെടാ ഇവന്‍ എന്ന് നോക്കിട്ടു പോയി!!! അമ്മായിടെ കരച്ചിലും ഒക്കെ ആയി അന്തരീക്ഷം അകെ പ്രക്ഷുബ്ധം ആയിരുനെങ്കിലും കുട്ടേട്ടന്റെ ആദ്യത്തെ പെണ്ണ് കാണല്‍ ഉഷാറായി നടന്നു!!! ഒരു 4 റീത്തിലെ പൂക്കള്‍ ലത ചേച്ചി പിഴുതെറിഞ്ഞു!!!! ലട്ടുവും ജിലേബിയും പ്രതീക്ഷിച്ചു വന്ന കുട്ടേട്ടന് പിന്നീടു അങ്ങോട്ട്‌ കോളായിരുന്നു, സഞ്ചയനം, പതിനഞ്ചു & പതിനാറടിയന്തിരം എല്ലാത്തിനും കുട്ടേട്ടന്‍ വിശദമായി പങ്കെടുത്തു!!! ഒരാള് ഇത്ര സന്തോഷത്തോടെ മരണാനന്തര ചടങ്ങുകള്‍ക്ക് പോകുനത് ഞാന്‍ എന്റെ ജീവിതത്തില്‍ ആദ്യമായി കാണുകയായിരുന്നു!!!

പിന്നീടു ആ കല്യാണം തന്നെ ഉറപ്പിച്ചു, കുട്ടേട്ടനും ലത ചേച്ചിയും വിവാഹിതരായി!! പക്ഷെ, എന്താണൊരു പക്ഷെ എന്നാണോ? അതെ അങ്ങന്യും ഒരു പക്ഷെ ഇല്ലതെന്തു കഥ അല്ലെ? അതെ ആ കല്യാണം കഴിഞ്ഞ ശേഷം ഇന്ന് വരെ ....ഈ ദിവസം വരെ ...ലത ചേച്ചി കുട്ടേട്ടനെ പിന്നീടു ഒരു മരണ വിട്ടിലെക്കും വിട്ടിട്ടില്ല!!! കല്യാണത്തിന് വിടും, ഇരുപത്തെട്ടിനു വിടും, ഗ്രഹ പ്രവേശനത്തിന് വിടും!! പക്ഷെ ജന്മം ചെയ്താല്‍ മരണ വീടിലേക്ക്‌ വിടൂല്ല!!!!! പാവം കുട്ടേട്ടന്‍!!!

ഈ കഥകൊണ്ട് പെണ്ണ് കാണല്‍ കഥകള്‍ ഇവിടെ അവസാനിപ്പികണം എന്ന് കരുതിയതാണ് പക്ഷെ, ഈ കഥ പബ്ലിഷ് ചെയ്യുനതിന്റെ പിറ്റേ ദിവസം ഞാന്‍ ജീവിച്ചിരിക്കുമോ എന്ന് എനിക്കിപോഴും ഉറപ്പില്ല !!! അതുകൊണ്ട് ഒരു കഥ കൂടി പറഞ്ഞിട്ട് നിര്‍ത്താം..അത് പോരെ?

ഇനി നമുക്ക് നിസാറിന്റെ പെണ്ണുകാണല്‍ കഥകള്‍ കേള്‍ക്കാം.
ആ കഥ ഈ കഥയുടെ പ്രതികരണം അറിഞ്ഞിട്ടേ ഇടുനോള്ളൂ ........എല്ലാ വശത്തുന്നും അടിവങ്ങിക്കാന്‍ എനിക്ക് പറ്റുല്ല!!!!!

Monday, May 3, 2010

സരളയുടെ ആലുവ കൂട്ടകൊല!!

ഇപ്പ്രാവശ്യം ഏതു കഥ എഴുതണം എന്ന് ആലോചിച്ചിരിക്കുമ്പോള്‍ ആണ്, നമ്മുടെ "സരളയെ" പറ്റി ഓര്‍മ വന്നത്. സരള ആരെന്നു ചോദിച്ചാല്‍, അവന്‍ എന്റെ റൂം മേറ്റ്‌ ആയിരുന്നു. confussion ആയോ? സരള എന്നത് ഞങ്ങള്‍ ഇട്ട പേരാണ്, ശരിക്കുള്ള പേര് പ്രജീഷ്. അതെന്താ അവനു സരള എന്ന് പേരിട്ടേ എന്ന് ചോദിച്ചാല്‍, അതെന്തുകൊണ്ടെന്ന് നിങ്ങള്ക്ക് ഈ കഥ മുഴുവന്‍ വായിച്ചു കഴിയുമ്പോള്‍ മനസിലാകും. അതെ, ബുദ്ധിപൂര്‍വ്വം എല്ലാ ചോദ്യങ്ങളെയും നേരിടുന്ന സരളയുടെ മണ്ടന്‍ ഉത്തരങ്ങള്‍.

ഞാന്‍ അന്ന് RTT double "T" യില്‍ ജോലി ചെയുന്ന കാലം. ശരിക്കും RTT എന്നെ ഉള്ളു, ആ double T ഞങ്ങള്‍ ചേര്‍ത്തതാണ്, അവിടുത്തെ അധികാര പദവിയിലെ ചിലരുടെ സ്വഭാവം കൊണ്ട്. അതെന്താണ് എന്ന് ചോദിച്ചാല്‍ ഒറ്റ വാക്കിലെ മറുപടി ഉള്ളു, എന്തിനും ഏതിനും...അവസരോചിതവും...അനവസരോചിതവും ആയി "sure" പറഞ്ഞുകൊണ്ടിരിക്കുന്ന മുതലാളിയും, വൈകിട്ട് കഴിക്കാന്‍ വച്ച സ്നാക്ക്സില്‍ "സമോസയുടെ " എണ്ണം കുറഞ്ഞു പോയെന്നും, എനിക്ക് സമോസ കിട്ടിയില്ല എന്ന് പറഞ്ഞു പരാതി ആയി അമേരിക്കയില്‍ ഉള്ള ബോസ്സിന് കംപ്ലൈന്റ്റ്‌ അയക്കുന്ന ചില ജോലിക്കാരും, എന്നിട് ഞാന്‍ ആണ് പുലി എന്നും RTT യുടെ NATTELILE, ആ double T തങ്ങള്‍ ആണെന്ന് ഭാവിച്ചു നടകുന്ന ചിലര്‍ ഉള്ളപോള്‍ നമ്മള്‍ എങ്ങനെ വിളിക്കാതിരിക്കും?

അവിടെ ജോലി ചെയ്തു കൊണ്ടിരികുമ്പോള്‍, ഞാനും അനൂപും, ബിനോയ്യും ചേര്‍ന്ന് ഒരു വീടെടുത്ത് താമസം തുടങ്ങി. അവിടെ ഞങ്ങളുടെ വീട്ടിലേക്കു വന്ന ആദ്യത്തെ അതിഥി ആണ് സരള, അവന്‍ ഞങ്ങളുടെ തന്നെ കമ്പനയില്‍ വെബ്‌ ഡിസൈനര്‍ ആയി ജോലി കിട്ടി വന്നതാണ്‌. വന്ന അന്ന് മുതല്‍ തുടങ്ങിയതാണ് അവന്‍ ഞങ്ങളെ ചിരിപ്പിക്കാന്‍ . ജോലി ചെയുന്ന കാര്യത്തില്‍ ആളൊരു കൊച്ചു മിടുക്കന്‍ ആണെങ്കിലും, എവിടൊക്കെയോ എന്തൊക്കയോ പ്രശ്നം ഉള്ളത് പോലെ ഞങ്ങള്‍ക്ക് തോന്നിയിരുന്നു. എന്താണെന്നു മനസിലാക്കാന്‍ അധികം താമസികേണ്ടി വന്നില്ല. സരള ആളൊരു പക്കാ vegetarian ആണെങ്കിലും, മീന്‍ പൊരിച്ചതും, മീന്‍ കറി വച്ചതും കഴിക്കും, കാരണം മത്സ്യം ഭഗവാന്‍ വിഷ്ണുവിന്‍റെ അവതാരം ആണത്രേ, അതുകൊണ്ട് അത് നോണ്‍-വെജ് അല്ലത്രേ. അങ്ങനെ സരളുടെതായ ചില വിവരങ്ങളും വിശ്വാസങ്ങളും ഉണ്ട്.

സരളയുടെ intro കഥ തന്നെ ഒരടിപൊളി കഥ ആകണ്ടേ, അതുകൊണ്ട് അവന്‍ കാക്കനാട് ബഷീരിക്കയുടെ കടയില്‍ വച്ച് നടത്തിയ സംഭവം തന്നെ വിവരിക്കാം. ഇത് സെരിക്കും സംഭവിച്ചതാണ്....ഈ കഥ തന്നെ മറ്റു പലരുടെയും പേരില്‍ ഇറങ്ങിയതും, ചില മാസികകളില്‍ ചിരി കോളങ്ങളില്‍ ഈ തമശ വന്നതും ഞാന്‍ കണ്ടിട്ടുണ്ട്...പക്ഷെ അതിനൊക്കെ വളരെ കാലം മുന്‍പ് ആണ് ഈ സംഭവം. അത് കാരണം ഈ തമ്ഷയുടെ ഉപത്ന്ജതാവ് സരള തന്നെ എന്ന് സംശയലേശമന്യേ പറയാം. ആ സംഭവം ഇങ്ങനെ ആയിരുന്നു.

ഒരിക്കല്‍ വിശന്നിരുന്ന സരള നേരെ ബഷീരിക്കയുടെ കടയിലേക്ക് ചെന്ന് കയറി ഒരു പഫ്സ് ചോദിച്ചു, അപ്പൊ ബഷീറിക്ക ചോദിച്ചു, "മോനെ മീറ്റോ എഗ്ഗോ?"..ഉടനെ സരള വളരെ നിഷ്കളങ്കമായി ആത്മാര്‍ഥതയോടെ പറഞ്ഞു " ഇക്ക....കാശ് ഇത്തിരി കുറവാ ......ലേശം സാമ്പാറിന്റെ ചാര് ഒഴിച്ചാല്‍ മതി"

സരള ആളിങ്ങനെ ഒക്കെ ആണെങ്കിലും അവളുടെ ഉള്ളില്‍ ഒരു കാമുകിയുടെ ഹൃദയം ഉണ്ട്...ക്ഷമിക്കണം കാമുകന്റെ ഹൃദയം. പ്രണയം മനസിന്റെ ഓളങ്ങളില്‍ ഒഴുകിവിരചിക്കുന്ന ഏതോ പുലര്‍കാല സ്വപ്നത്തിന്‍റെ ഇതളില്ല ഞെട്ടിലെ ഏതോ പണ്ടാരമാണെന്നു ഇന്ത്യവിഷനില്‍ പണ്ട് നികേഷ് കുമാര്‍ പറഞ്ഞതാണല്ലോ. നമ്മുടെ സരുവിനും ഉണ്ട് ഒരു കൊച്ചു പ്രേമം. അത് മറ്റാരും അല്ല...അവന്‍റെ അമ്മാവന്‍റെ മകളോട്...ഏതു അമ്മാവന്‍ ആണെന്ന് ചോദിക്കരുത്...ഓള്‍ ഇന്ത്യന്‍സ് ആര്‍ മൈ ബ്രദേര്‍സ് ആന്‍ഡ്‌ സിസ്റെര്സ് എന്നാണല്ലോ...അനഗനെ ഉള്ള ഏതോ ഒരമ്മാവന്‍...പക്ഷെ ദോഷം പറയരുതല്ലോ സരള ജനിച്ചത്‌ ഇന്ത്യയില്‍ അല്ല, പട്ടാമ്പിയില്‍ ആണെന്ന് അവന്‍ എപ്പോഴും പറയും ..പട്ടാംബിക്കാര്‍ക്ക് പിന്നെ ബ്രദര്‍ ആന്‍ഡ്‌ സിസ്റെര്സ് ഒന്നും ഇല്ലത്രെ.

അപ്പൊ നമുക്ക് കഥയിലേക്ക് വരാം...നാലില്‍ പഠിക്കുമ്പോള്‍ ആണ് ആ പ്രണയം മൊട്ടിടത്‌ ....പിന്നെ അനേകം വര്‍ഷങ്ങള്‍ പ്രണയം കൈമാറിയും സ്വപ്നങ്ങള്‍ നെയ്തും ആ പ്രണയകാവ്യം മുന്നോട്ടു പോയി. പഠിക്കാന്‍ ബഹു കേമി ആയതിനാല്‍ മുരപ്പെന്ന്നു 10-l നാലു തവണ തോറ്റു. ഇനിയും സ്കൂള്‍ -നു അഭിമാനമായി മകള്‍ മാറുമോ എന്നാ ഭയം കൊണ്ട് അമ്മായി പട്ടാളത്തില്‍ ഉള്ള അമ്മാവന് കത്ത് എഴുതി. "മകളെ ഉടനെ കെട്ടിച്ചു വിടണം".

പ്രശ്നം തുടങ്ങി!! ഡിഗ്രിക്ക് പഠിക്കുന്ന സരുവിനു അകെ അങ്കലാപ്പായി കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം...ചീഞ്ഞളിഞ്ഞു പോകുമോ?.. സരു ഉണര്‍ന്നു!!! അതാവശ്യം ആ relation നാട്ടില്‍ പാട്ടാക്കി!! മുറപെണ്ണും അവളാല്‍ ആകാവുന്നവിധം ന്യൂസ്‌ ഫ്ലാഷ് ചെയ്തു.

"എന്തൊക്കെ വന്നാലും ഞാന്‍ അവളെ കെട്ടും..എന്റെ പെണ്ണാണ്‌ അവള്‍ "

സരുവിന്റെ ഡൈലോഗില്‍ പട്ടാമ്പി ഗ്രാമം പ്രകമ്പനം കൊണ്ടു. "എന്റെ പെണ്ണ്, എന്റെ പെണ്ണ്.. സരു അലറി വിളിച്ചു....ചായക്കടക്കാരന്‍ ടോമാച്ചനും ചായകുടിക്കാന്‍ വന്നവരും ഏറ്റു പിടിച്ചു "സരുവിന്റെ പെണ്ണ് ". ആല്‍തറയിലെ രാമന്‍ മാഷും കുട്ടികളും മുറവിളി കൂട്ടി "സരുവ്ന്റെ പെണ്ണ് ..അമ്പലകടവിലെ പെണ്ണുങ്ങള്‍ ഏറ്റു പറഞ്ഞു.."സരുവ്ന്റെ പെണ്ണ് ". നാട്ടിലെ അമ്മിണി പശുവും, കുറിഞ്ഞി പൂച്ചയും വരെ ഏറ്റു പിടിച്ചു ....സരുവിന്റെപെണ്ണ്.

അപ്പോഴാണ് അഗ്നിപാതം പോലെ പട്ടാളത്തില്‍ നിന്നും അമ്മാവന്റെ വരവ്!! അമ്മാവന്‍ വിവരങ്ങള്‍ ഒക്കെ അറിഞ്ഞു. സരുവിനെ ഓടിച്ചിട്ട് പിടിച്ചു! എന്നിട്ട് ചോദിച്ചു....എന്റെ മോള് നിന്റെ ആരാട??
സരള ചങ്കുറപ്പോടെ പറഞ്ഞു......"എന്റെ പെണ്ണാണ്‌ അവള്‍ " !!
ഇടവലം വെട്ടി തൂശികരണം രാഗത്തില്‍ അമ്മാവന്‍ സരുവിനു ഒരു ചവിട്ടു കൊടുത്തു.....എന്നിട്ട് പിന്നേം ചോദിച്ചു " ഇപ്പൊ എന്റെ മോള് നിന്റെ ആരാനെടാ?
സരു ദയനീയ പൂര്‍വ്വം പറഞ്ഞു " അവളെന്റെ പെങ്ങളാണ് അമ്മാവാ.,....സത്യായിട്ടും എന്റെ സ്വന്തം പെങ്ങള്‍"

അന്നുമുതല്‍ ആണത്രേ സരുവിന്റെ കാഴ്ചപ്പാടില്‍ പട്ടംബിയും ഇന്ത്യയില്‍ പെട്ടത്. അങ്ങനെ സരുവും ഇന്ത്യകാരന്‍ ആയി!

ഇതൊക്കെ ആണ് സരള...ഈ സംഭവത്തിനു ശേഷം സരള പട്ടാമ്പി വിട്ടു കാക്കനാട് ഞ്ഗളുടെ കൂടെ ചേക്കേറി.

അങ്ങനെ ഇരിക്കെ ഒരിക്കല്‍ സരളയും, ഞാനും ബിനോയും കൂടി night shift ഒക്കെ കഴിഞ്ഞു കാക്കനാട് ഞങ്ങള്‍ ഒരിമിച്ചു താമസിക്കുന്ന വീടിലേക്ക്‌ വരികയായിരുന്നു!! വീട്ടിലേക്കുള്ള വളവിന്റെ അവിടെ ഒരു ഒറ്റപെട്ട വീടുണ്ട് ..ആള്‍താമസം ഇല്ലാത്ത ..നല്ല പ്രേതത്തിന്റെ ലുക്ക്‌ ഉള്ള വീട് !!

ആ വീട് കണ്ടപ്പോ സരളക്ക് ഒരു സംശയം! അവന്‍ ആകാംഷാപൂര്‍വ്വം ചോദിച്ചു!
അത് ഏതാ വീട്? ബിനോയ്‌ ഗൌരവം കൈവിടാതെ പറഞ്ഞു..."അതാണ് ആലുവ കൂട്ടക്കൊല നടന്ന വീട്". ബിനോയ്‌ ഇറക്കിയ ആ നമ്പര്‍ കേട്ട് ഞാന്‍ ഒന്ന് നടുങ്ങിയെങ്കിലും സരുവിനു കൂസല്‍ ഒന്നും ഇല്ല! ആലുവ കൂടകോല നടന്ന വീടെങ്ങനെ കാക്കനാട് വരും എന്ന് ചിന്തിക്കാന്‍ പോലും ശേഷി ഇവനില്ലേ എന്ന് ആലോചിച്ചപ്പോ എനിക്ക് ചിരി വന്നു...പക്ഷ ഞാനും ഗൌരവം വിടാതെ ആലുവ കൂട്ടകൊലയെ പറ്റി വിശദമായ ഒരു റിപ്പോര്‍ട്ട്‌ തന്നെ ഞാന്‍ സരളക്ക് കൊടുത്തു. അവന്‍ അത് വിശ്വസിച്ച മട്ടാണ്. പിന്നീടു അവന്‍ കുറെ ചോദ്യങ്ങള്‍ ചോദിച്ചു, ആരാ കൊന്നെ എന്നൊക്കെ പറഞ്ഞു...അന്നത്ത ദിവസം സരളയെ പറ്റിച്ചതോര്‍ത്തു ഞാനും ബിനോയും സുഘമായി ഉറങ്ങി.

പക്ഷെ പ്രശ്നം അത് കൊണ്ട് തീരുന്നില്ല!!!!
ഒരു ദിവസം സരുവിന്റെ ഒരു അമ്മാവന്‍ അവനെ കാണാന്‍ പട്ടാമ്പിയില്‍ നിന്നും വരുന്നു എന്ന് ഫോണ്‍ വന്നു. സരള അമ്മാവന് വഴി പറഞ്ഞു കൊടുതിരികുന്നതോ? ആലുവ കൂട്ടകൊല നടന്ന വീടിന്റെ തൊട്ടടുത്ത വീടാണെന്നു.

ആലുവ കൂട്ടകൊല നടന്നത് ആലുവയില്‍ അല്ലെ... അമ്മാവന്‍ സരളയെ പോലെ അല്ലാത്തത് കൊണ്ട് അമ്മാവന്‍ ആലുവയില്‍ ബസ്‌ ഇറങ്ങി.
പാവം അമ്മാവന്‍. എന്നിട്ട് അമ്മാവന്‍....ആലുവ കൂട്ടകൊല നടന്ന വീട് കണ്ടു പിടിച്ചു അതിന്റെ മുന്‍പില്‍ ചെന്ന് നിന്ന് സരളക്ക് ഫോണ്‍ ചെയ്തു.

"ഹലോ മോനെ അമ്മാവന്‍ ഇങ്ങു എത്തി...ഞാന്‍ ഇവിടെ ആലുവ കൂട്ടകൊല നടന്ന വീടിന്റെ മുന്‍പില്‍ ഉണ്ട്.. നീ എവിടെയാ "
സരള : ഓ അമ്മാവന്‍ അവിടെ എത്തിയോ? അവിടെന്നു നേരെ നടന്നാല്‍ മതി. ഞാന്‍ ധാ ഗയിട്ടിന്റെ മുന്‍പില്‍ നില്‍ക്കുനുണ്ട്!

അമ്മാവന്‍ പതുക്കെ അവിടെന്നും നേരെ നടന്നു.....പക്ഷെ എവിടെ നൂകിട്ടും സരളയെ കാണാനില്ല.. എങ്ങനെ കാണാന്‍. ആലുവയില്‍ നില്‍കുന്ന അമ്മാവന്‍....കാക്കനാട് നില്‍കുന്ന സരളയെ എങ്ങനെ കാണാന്‍. അമ്മാവന്‍ ഒരു മൂനാല് പ്രാവശ്യം ആ വീടിന്റെ മുന്‍പില്‍ കൂടെ നടന്നു നോക്കി സരലയെ കാണാന്‍ ഇല്ല.. പിന്നേം സരളയെ വിളിച്ചു....അവന്റെ മറുപടി അപ്പോഴും പഴയത് തന്നെ.

ഒടുവില്‍ ഒരു രക്ഷേം ഇല്ലാതെ അമ്മാവന്‍ തിരിച്ചു പട്ടാമ്പിയിലേക്ക്‌ തന്നെ പോയി!!! അവിടെ ചെന്നിട്ടു അമ്മാവന്‍ അവനെ വിളിച്ചു കുറെ ചീത്ത വിളിച്ചു.

പക്ഷെ എന്നിട്ടും അവന്റെ സംശയം തീരുനില്ല......സരള ഇപ്പോഴും ചോദിക്കും
അല്ല എനിക്ക് മനസിലാകാത്തത് എന്താണെന്നു വച്ചാല്‍ ....ഈ ആലുവ കൂട്ടകൊല നടന്ന വീട് എങ്ങനെ കാക്കനാട് എത്തി ????

അപ്പൊ ഞങ്ങള്‍ എല്ലാരും കൂടി ഒറ്റ സ്വരത്തില്‍ പറയും .....മോളെ സരളേ ഈ ഭൂമി ഉരുണ്ടതല്ലേ അങ്ങനെ സംഭാവിച്ചതയിരിക്കും!!!!!!!!

ഇനി നിങ്ങള്‍ പറയു അവനെ സരള എന്ന് വിളിക്കുനത്തില്‍ തെറ്റ് ഉണ്ടോ ??