Limited Offer

Friday, December 4, 2009

കോട്ടയം = സാമ്പാര്‍ + അവിയല്‍


ഒരു ഉറക്കം ഒക്കെ കഴിഞ്ഞു എഴുന്നെട്ടപോഴാണ് വിശപ്പിന്‍റെ ഉള്‍വിളി, ഉച്ചക്ക് ഊണ് കഴിക്കാതെ വൈകിട്ട് ചായ കുടിക്കുനത് മഹാ അപരാധം ആണ്, വൈകിട്ട് ചായ കുടികാതെ ഇരുന്നാല്‍ രാത്രി അത്താഴം കുറച്ചേ കഴിക്കാന്‍ പറ്റു, അപ്പൊ ഉറക്കം ശരിക്ക് കിട്ടില്ല ഉറക്കം ശരിക്ക് കിട്ടിയിലെങ്ങില്‍ വെളുപ്പിനെ എഴുന്നെല്കുമ്പോള്‍ ഒരു 11.30 ആകും. അപ്പൊ ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ പറ്റില്ല. ബ്രേക്ക്ഫാസ്റ്റ് ഒരിക്കലും കഴികക്തെ ഇരികരുത്, അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. സമയം കിട്ടുമ്പോള്‍ ഒക്കെ ആഹാരം കഴിക്കണം.

അങ്ങനെ വിശപ്പ്‌ മാറ്റാനായി ഹോട്ടലില്‍ ചെന്നപ്പോള്‍ അവിടെ അടിപൊളി സദ്യ, നമ്മുടെ നാട്ടിലെ അത്ര സ്വാദ് ഇല്ലെങ്കിലും, കൊള്ളാം! അങ്ങനെ സദ്യ ഉണ്ടു കൊണ്ടിരുന്നപ്പോള്‍ ആണ് നമ്മുടെ നാട്ടിലെ ചില കല്യാണം ഓര്‍മ്മകള്‍ ഫ്ലൈറ്റ് പിടിച്ചു വന്നത്. ഒരു കല്യാണം എന്ന് പറഞ്ഞാല്‍ എന്തൊക്കെ ബഹളങ്ങള്‍ ആണ്. ഓരോ കല്യാണം കാണുമ്പോഴും ഞാന്‍ അവിടെ വരന്‍ ആയി എന്നെ അങ്ങ് സങ്ങല്പ്പിക്കും, വധു ആയി അപ്പൊ അവിടെ വച്ച് കാണുന്ന ഏതെങ്കിലും ഒരു കുട്ടിയും (ചിലപ്പോ ഒന്നില്‍ കൂടുതല്‍ പേര്‍ ഉണ്ടാകും)! പിന്നെ അവരുടെ പിന്നാലെ പ്രാഞ്ചി പ്രാഞ്ചി ഉള്ള ഒരു നടപ്പാണ്.

പിന്നെ ഈ മൊബൈല്‍ ടെക്നോളജിയും, ഇന്റര്‍നെറ്റും ഒക്കെ വരുനതിനു മുന്‍പേ തന്നെ ഞങ്ങളുടെ സുഹൃത്തുക്കളുടെ നെറ്റ് വര്‍ക്കിനു ഭയങ്കര റേഞ്ച് ആയിരുന്നു. ഒരു പെണ്‍കുട്ടിയെ കണ്ടാല്‍ ഒരു 10 മിനിട്ടിനു ഉള്ളില്‍ അവളുടെ സകല ഡീട്ടെല്സും കിട്ടും. പിന്നെ അവരെ പോയി മുട്ടും. oppurtunity seldom knocks twice എന്നാണല്ലോ, അതായതു അവസരം കിട്ടിയാല്‍ നമ്മള്‍ രണ്ടു തവണ എങ്കിലും മുട്ടി നോക്കണം എന്ന് അര്‍ഥം. അങ്ങനെ പരിചയപെട്ടു പിന്നീടു കോടാലി അയ പല സംഭവങ്ങളും ഉണ്ട്. അതൊക്കെ ആര് നോക്കാന്‍ അല്ലെ? റിസ്ക്‌ എടുക്കാതെ ജീവിതത്തില്‍ ഒരിക്കലും ഒരു സന്തോഷോം ഉണ്ടാകില്ല.

അങ്ങനെ പലരെയും ചുമ്മാ ഒന്ന് കറക്കി കല്യാണം നമ്മള്‍ അടിച്ചു പൊളിക്കും. പിന്നെ സദ്യ...അതൊരിക്കലും ഒഴിവാക്കാന്‍ പറ്റില്ലാലോ. സദ്യയുടെ സമയത്താണ് പ്രധാന എന്ജോയ്മെന്റ്റ്. സദ്യക്ക് ഒരിക്കലും ആദ്യത്തെ പന്തിയില്‍ ഇരിക്കരുത്, അത് വയസ്സയവര്‍ക്കും പോകാന്‍ തിരക്കുള്ളവര്‍ക്കും പിന്നെ ഭക്ഷനപ്രിയന്മാര്‍ക്കും ഉള്ളതാണ്. അവരൊന്നും അല്ലാലോ നമ്മുടെ ലക്‌ഷ്യം. ഒരു മൂന്നാമത്തെ പന്തി ആകുമ്പോഴേക്കും കല്യാണ പെണ്ണിന്റെ കൂട്ടുകാരികളോ, അങ്ങനെ അല്ലറചില്ലറ സുന്ദരികുട്ടികള്‍ ഊണ് കഴിക്കാന്‍ വരും. പുചിച്ചു തള്ളണ്ട..ഇതൊക്കെ വര്‍ഷങ്ങളായുള്ള ഗവേഷണത്തില്‍ നിന്നും കണ്ടെത്തിയതാണ്, സംശയം, ഉള്ളവര്‍ അടുത്ത കല്യാണത്തിന് പോകുമ്പോള്‍ ഒന്ന് പരീക്ഷിച്ചോളൂ.

നമ്മുടെ പ്രധാന പരിപാടി ആദ്യം കുറെ സ്ഥലത്ത് സീറ്റ്‌ പിടിക്കുകയാണ്.... പല വരികളില്‍ നമ്മുടെ കുട്ടി ചേകവന്മാരെ കേറ്റിവിടും, ഇവരൊക്കെ ട്രെയിനിംഗ് പീരിയടില്‍ ആയിരിക്കും. അവരങ്ങനെ പല സ്ഥലങ്ങളില്‍ സീറ്റ്‌ ഒക്കെ പിടിച്ചു നമുക്കായിട്ടു കാത്തിരിക്കും. ഇനിയാണ് തലവേദന പിടിക്കുന്ന പണി, ബാക്കി ആളുകള്‍ ഒക്കെ ഇരുന്ന ശേഷം, എല്ലാവരികളിലും ഇങ്ങനെ ചുറ്റി അടിക്കും. എന്നിട്ട് ഏറ്റോം കൂടുതല്‍ സുന്ദരികുട്ടികള്‍ നമ്മുടെ ഒപ്പോസിറെ ആയി വരുന്ന വരിയില്‍ പോയി ഇരിക്കും. പിന്നെ അവിടുന്ന് അങ്ങോട്ട്‌ സദ്യ കഴിക്കല്‍ അല്ല, കഴിപ്പിക്കല്‍ ആണ് പ്രധാന പരിപാടി. നമ്മുടെ ഇലയില്‍ നോക്കില്ല...നോക്കാന്‍ സമയം ഇല്ല. തൊട്ടു മുന്‍പില്‍ ഇരിക്കുന്ന കുട്ടിയുടെ ഇലയില്‍ ആയിരിക്കും കണ്ണ്. അവിടെ അവിയല്‍ ഇത്തിരി കുറഞ്ഞു പോയാല്‍ നമ്മള്‍ അപ്പൊ വിളിക്കും, ചേട്ടാ.......അവിയല്‍. സാംബാര്‍ വേണ്ട സമയത്ത് സാംബാര്‍, അച്ചാര്‍ വേണ്ട സമയത്ത് അച്ചാര്‍. അങ്ങനെ അവിടെ ഇരുന്നു നമ്മള്‍ അവരെ കൊണ്ട് ഊണ് കഴിപ്പിക്കും. സഹിക്കാന്‍ വയ്യാതെ പല പെണ്‍കുട്ട്യോളും പകുതിക്ക് വച്ച് ഊണ് നിര്‍ത്തി എണീറ്റ്‌ പോയിട്ടുണ്ട്. ചില ജാഡ പെണ്‍കുട്ട്യോള്‍ ഉണ്ട് ആരെങ്കിലും നോക്കുന്നു എന്ന് കണ്ടാല്‍ പിന്നെ നുള്ളി പറുക്കി ജാടയില്‍ കഴിക്കും. അവര്‍ക്കുള്ള പണിയാണ് ഏറ്റോം രസകരം. അവള്‍ ഒരു ഉരുള വായിലേക്ക് വക്കുമ്പോള്‍ നമ്മള്‍ തൊട്ടടുതിരികുന്നവന്റെ ചെവിയില്‍ ഏതെങ്കിലും സ്വകാര്യം പറയും, അവളെ നോക്കികൊണ്ട്‌. എന്നിട്ട് രണ്ടു പേരും കൂടി അലറി ചിരിക്കും. അപ്പൊ അവള്‍ക്കു സംശയം ആകും, ഞാന്‍ എന്തെകിലും അബദ്ധം കാണിച്ചോ?? അവള്‍ക്കു പിന്നെ കഴിക്കാന്‍ ഒരു മടി, അപ്പോഴേക്കും നമ്മുടെ അസിസ്റ്റന്റ്‌ ബാക്കി ഉള്ളവര്‍ക്ക് റിപ്പോര്‍ട്ട്‌ കൊടുത്തിട്ടുണ്ടാകും, പിന്നെ എല്ലാരും കൂടി അവളെ നോക്കി ചിരിക്കും. അവള്‍ക്കു എന്താ സംഭവം എന്ന് പോലും മനസിലാകില്ല. അവസാനം ഒന്നും കഴികാതെ നുള്ളി പറുക്കി ഇരിക്കുന്ന അവളുടെ അടുത്ത്, നല്ല അടിപൊളി സദ്യ ഒക്കെ ഉണ്ട് നമ്മള്‍ ചെന്ന് പറയും. വേണമെങ്കില്‍ കഴിച്ചിട്ട് എണിറ്റു പോടീ.......

ഇതൊക്കെ ആണ് അങ്കം എവിടെ ഇതു കല്യാണത്തിന് ചെന്നാലും. ഒരുപക്ഷെ ചില്ലപോ ഞാന്‍ ആക്കി വിട്ട പെണ്‍കുട്ടികളുടെ ശാപം ആയിരിക്കാം ഒരിക്കല്‍ ഒരു പണി കിട്ടി, ഒരു എട്ടിന്റെ പണി. ഒരു ബന്ധുവിന്റെ കല്യാണം, കോട്ടയത്ത്‌ വച്ച്. ഞങ്ങള്‍ വരന്റെ ആള്‍ക്കാര്‍ ആണല്ലോ, അതിന്റെ ഒരു ചെറിയ അഹങ്കാരം ഇലാതെ ഇല്ല. അങ്ങനെ ഒരല്‍പം ജാടയില്‍ നമ്മുടെ സ്ഥിരം ലീലാവിലാസങ്ങള്‍ ആരഭിച്ചു. അവസാനം ഒന്ന് കഴിക്കാന്‍ കുട്ടി ചേകവന്മാരെ കേറ്റിവിട്ടു, ഞാന്‍ ചെന്ന് നോക്കുമ്പോള്‍ അനൂപ്‌ എനിക്കായിട്ടു പിടിച്ച സീറ്റ്‌-ന്റെ നേരെ എതിര്‍വശത്ത് ഒരു സുന്ദരികുട്ടി. മോളെ ഇന്ന് നിന്റെ കഷ്ടകാലം ആണ്, കുട്ടിയെ ഇന്ന് കെയര്‍ ചെയ്തു കെയര്‍ ചെയ്ത് ഞാന്‍ കൊല്ലും എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍ എന്റെ സീറ്റില്‍ ഇരുന്നു. എന്റെ ഇടതു വശത്ത് അനൂപ്‌ ഇടതു വശത്ത് ഒരു അമ്മാവന്‍. അമ്മാവനെ ഒക്കെ ആര് നോക്കാന്‍.

സദ്യ തുടങ്ങിയപ്പോള്‍ മുതല്‍ നമ്മള്‍ തുടങ്ങി. ചേട്ടാ....അവിടെ ആ കുട്ടിക്ക് പരിപ്പുകിട്ടിയില്ല, സാംബാര്‍ കിട്ടിയില്ല എന്നോകെ പറഞ്ഞു. ആ കുട്ടി എന്നെ ശ്രധിക്കുന്ടെങ്കിലും മുഖത്ത് ഒരു തെളിച്ചകുറവു, ആരെയോ പേടിക്കുന്ന പോലെ. അതൊക്കെ ഞാന്‍ മൈന്‍ഡ് ചെയ്യാമോ, മാക്സിമം ആ കുട്ടിയെ കെയര്‍ ചെയ്യുക്ക അത്രേ ഒള്ളു നമ്മുടെ ഉദ്ദേശം. പെണ്‍കുട്ട്യോള്‍ക്ക് വേണ്ടതും കെയര്‍, നമ്മുടെ കയ്യില്‍ കൂടുതല്‍ ഉള്ളതും കെയര്‍. എന്റെ തൊട്ടടുത്തിരിക്കുന്ന അമ്മാവന്‍ ആണെങ്കില്‍, ഇവന്‍ ഒരു ശല്യം ആയല്ലോ എന്ന മട്ട്. ഞാന്‍ പിന്നേം അമ്മാവനെ മൈന്‍ഡ് ചെയ്തില്ല. പിന്നേം കെയര്‍ ചെയ്യാന്‍ തുടങ്ങി.

അവിയല്‍ തീര്നപ്പോള്‍ വിളിച്ചു പറഞ്ഞു അവിയല്‍ വരുത്തിച്ചു, ശരിക്കും കഴിക്കു എന്ന് പറഞ്ഞു രണ്ടാമതും ചോര്‍ ഇടിച്ചു, സാംബാര്‍ ഒഴിപിച്ചു. ഇത്രേം അയപോഴേക്കും നമ്മുടെ അമ്മാവന്റെ കണ്ട്രോള്‍ പോയി. അമ്മാവന്‍ എണിറ്റു പോയി. "സാദാരണ പെണ്‍കുട്ട്യോള്‍ ആണല്ലോ പോകാറ് ഇത് അമ്മാവന്‍ പോയല്ലോ" എന്ന് ഞാന്‍ അനൂപിന്റെ അടുത്ത് പറഞ്ഞു ചിരിച്ചു. പാവം മനുഷ്യന്‍ എന്ന് പറഞ്ഞു തീര്‍ന്നതും, അതാ അമ്മാവന്‍ മുന്‍പില്‍.

മുഖം കണ്ടാല്‍ അറിയാം എന്തോ പ്രശ്നം ഉണ്ടെന്നു, ഇനി എഴുനേറ്റു പോയതിന്റെ കലിപ്പ് കൊണ്ടായിരിക്കുമോ?? എനിക്കൊന്നും മനസിലായില്ല...
അപ്പോഴേക്കും ഒരു അശരീരി!! "അച്ഛാ അയാളെ ഒന്നും ചെയ്യണ്ട" നോക്കുമ്പോള്‍ നമ്മുടെ ആ കുട്ടി ആണ്.
എന്റെ തലയില്‍ ഇടിത്തീ വീണപോലെ ആയി. അനൂപിന്റെ സീറ്റിലേക്ക് നോക്കുമ്പോള്‍ ആ അച്ഛാ വിളി കേട്ട വഴിക്ക് അവന്‍ മുങ്ങി. അവള്‍ടെ അച്ഛന്‍ ആണ് ഈ അമ്മാവന്‍ എന്ന് ഞാന്‍ അറിഞ്ഞില്ല.
ഉടനെ വന്നു അമ്മാവന്റെ മറുപടി " ഇല്ല മോളെ ഞാന്‍ ഒന്നും ചെയ്യില്ല, മോള് ഊണ് കഴിച്ചുകഴിഞ്ഞില്ലേ...പോയി കൈയ്യി കഴുകികോളൂ.

ഓ എനിക്ക് സമാധാനം ആയി. അവളുടെ മുന്‍പില്‍ ഇട്ടു ഇടിക്കാന്‍ അല്ല...ദൈവാധീനം!! എന്നാലും ഈ കുരുക്കില്‍ നിന്നും എങ്ങനെ രക്ഷപെടും എന്ന് ആലോചിച്ചിട്ട് എനിക്ക് ഒരു എത്തും പിടീം കിട്ടില്ല.
അവള്‍ എണീറ്റ്‌ പോയപ്പോള്‍ അമ്മാവന്‍ എന്റെ അടുത്ത് വന്നിട്ട് എനോട് പറഞ്ഞു " നീ ഇത്രേം നേരം എന്റെ മോളെ ഊണ് കഴിപ്പിച്ചതല്ലേ ഇനി നിന്നെ ഞാന്‍ ഊണ് കഴിപ്പിക്കാം."
ഉടനെ തന്നെ അങ്ങേരു ഒരു നാലഞ്ചു പയ്യന്മാരെ വിളിച്ചു അവരാണെങ്കില്‍ വിളംബാന്‍ റെഡി ആയിട്ടു നില്‍ക്കുന്നു.

ആദ്യം തന്നെ ഒരു ഒരു പറ ചോര്‍ അവരെനിക്കു വിളമ്പി, അമ്മാവന്‍ പറഞ്ഞു, കഴിക്കടാ...നീ ഇതുമുഴുവന്‍ കഴിച്ചിട്ട് ഇവിടെന്നു എണീറ്റാല്‍ മതി. ദോഷം പറയരുതല്ലോ, ആ വിളമ്പുന്ന ചേട്ടന്മാര്‍ നല്ല സ്നേഹം ഉള്ളവരായിരുന്നു, സാമ്പാര്‍ തീരുന്നതിനു മുന്‍പ് പിന്നേം ഒഴിക്കും, അവിയലിന്റെ കാര്യം പിന്നെ പറയണ്ട .....മതി മതി എന്ന് പറഞ്ഞിട്ടൊന്നും അവര് കേള്‍ക്കുനില്ല. നല്ല വൃത്തികെട്ട സാമ്പാറും(ആ സാംബാര്‍ വച്ചവനെ എന്റെ കയില്‍ കിടിയാല്‍ ഞാന്‍ കൊല്ലും) അവിയലും ചേര്‍ത്ത് ഞാന്‍ അത് മുഴുവന്‍ കഴിച്ചു. അല്ല കഴിപ്പിച്ചു എന്ന് പറയുന്നതാകും ശരി. പോരാത്തതിനു എന്നെ കൊണ്ട് ഒരു 4-5 ഗ്ലാസ്‌ പായസവും കുടുപ്പിച്ചു. ഇത്രേം ആതിഥ്യമര്യാദ ഉള്ള ആള്‍കാര്‍ ആണ് കോട്ടയത്തുകാര്‍ എന്ന് എനിക്കറിയില്ലായിരുന്നു.

എന്നെ അത്രേം കഴിപ്പിച്ചിട്ടു അമ്മാവന്‍ എന്റെ അടുത്ത് വന്നു ചോദിച്ചു... സന്തോഷം ആയില്ലേ? ഇനി ആയി എന്ന് പറയണോ, ആയില്ല എന്ന് പറയണോ എന്നറിയാതെ ഞാന്‍ നിന്നു. ഇത്രേം പറഞ്ഞിട്ട് അമ്മാവന്‍ പോയി. അല്ലെങ്കിലും എനിക്കൊന്നും പറയാന്‍ പറ്റില്ലായിരുന്നു. തൊണ്ട വരെ നിറഞ്ഞിരിക്കുവാന്. ഇര വിഴുങ്ങിയ പാമ്പിനെ പോലെ ആ സീറ്റില്‍ നിന്നും ഒന്നും എഴുനേല്‍ക്കാന്‍ പോലും പറ്റാതെ ഞാന്‍ അവിടെ ഇരുന്നു. എന്റെ കൂടെ ഉണ്ടായിരുന്ന അലവലാതികളെ ഒരെറ്റ അവന്മാരേം കാണാനും ഇല്ല. ഞാന്‍ എഴുന്നേറ്റു നിന്നു നോക്കി, പക്ഷെ നടക്കാന്‍ പറ്റുനില്ല. അപ്പൊ എന്നെ കണ്ടാല്‍ നമ്മള്‍ ഷോ കേസില്‍ ഒക്കെ വയ്ക്കുന്ന ഒരു പട്ടരുടെ പ്രതിമ ഇല്ലേ? ഏതാണ്ട് അതുപോലെ .......ഞാന്‍ ആ വയറും തങ്ങി പിടിച്ചു ഒരു വിധം ഞങള്‍ വന്ന വണ്ടിയില്‍ കേറി രക്ഷപ്പെട്ടു.

ആ സംഭവത്തിന്‌ ശേഷം ഞാന്‍ പിന്നെ ഏതു കല്യാണത്തിന് പോയാലും, മിണ്ടാതെ ആഹാരം കഴിച്ചു തിരിച്ചു പോരും. ഇനിം അത് പോലെ ഇരുന്നു ആഹാരം കഴിക്കാന്‍ എനിക്ക് വയ്യ. ഇതിനു ശേഷം കോട്ടയം എന്ന് കേട്ടാല്‍ എനിക്ക് ഒരു തരം വെറുപ്പായി. എറണാകുളത്തു നിന്നും തിരുവന്തപുരത്തേക്ക് പോകുമ്പോഴും വരുമ്പോഴും ഞാന്‍ കോട്ടയം വഴി പോകാറില്ല, എത്ര കാത്തു നിന്നിട്ടായാലും ആലപ്പുഴ വഴിയെ പോകാരോള്ളൂ.
ഈ കഥ ഒക്കെ വായിച്ചു ഇത് പരീക്ഷിച്ചു നോക്കുന്നവര്‍ക്കായി ഒരു ഉപദേശം : തൊട്ടടുത്തിരിക്കുന്ന അമ്മാവന്മാരോട് ചോദിക്കുക.... ലോ ആ ഇരിക്കുനത് അമ്മാവന്റെ മോള്‍ ആണോ എന്ന് ചോദിക്കരുത്, പകരം ഇങ്ങനെ ചോദിക്കണം..." അമ്മാവോ, മക്കള്‍ ആരും വന്നില്ലേ?" അപ്പൊ ഉണ്ടെകില്‍ ചൂടി കാണിച്ചു തരും....വന്നിട്ടുണ്ടല്ലോ....ലോ ലവള്‍" ആണെന്ന്. മനസ്സിലായോ???

സത്യായിട്ടും ആ കുട്ടിയുടെ അച്ഛന്‍ ആണ് അത് എന്നരിഞ്ഞിരുനെകില്‍ ഞാന്‍ അങ്ങേരേം ഒന്ന് കെയര്‍ ചെയ്തേനെ. പറഞ്ഞിട്ടെന്താ കാര്യം. ഇനി നാട്ടില്‍ ചെന്നിട്ടു ഒന്ന് ട്രൈ ചെയ്യാം.

5 comments:

KCJagadeep said...

കെയര്‍ ഇങ്ങനെ എല്ലാവര്‍ക്കും ഫ്രീയായി കൊടുക്കരുത് എന്ന് ഇപ്പൊ മനസിലായില്ലേ... പാത്രമറിഞ്ഞു വേണം ഭിക്ഷനല്‍കാന്‍....

Unknown said...

ati kittanjath valare kashttamaayi poyi

Smile or Die said...

You have real talent man *** read more & write.... best wishes.. Sahageevi

dhanil said...

ennalum aa kuttikku thannodu eshtam undu, athondalle thallanda ennu paranjathu, she really loves u and ur care, vegam avale kandu pidikku :)

Digitalkz said...

@dhanil

keluthalle ashane :P